Posts

രണ്ട്

"നദീജല തർക്കം  ശ്രദ്ധിച്ചിട്ടുണ്ടോ, ആനന്ദ് ? വെള്ളത്തിനു വജ്രത്തേക്കാൾ മൂല്യമുണ്ട്.  ഒഴുകാൻ തുടങ്ങുമ്പോൾ തന്നെ നദിയെ അണ കെട്ടി പരിണയിക്കാൻ ഒരു കൂട്ടർ. ഒഴുകിയെത്തേണ്ട തുള്ളികൾക്കായി തപസ്സിരിക്കുന്ന, അതിർത്തിക്കപ്പുറമുള്ള മറ്റൊരു വിഭാഗവും . ഒരിടത്തുറയ്ക്കാതെ ഒഴുകി നടക്കുന്ന സ്വഭാവമുള്ളവൾ  ശരിക്കും ആരുടേതാണ്?  " " അത് നദിയോട് തന്നെ ചോദിക്കണം " ആനന്ദ്  നിറഞ്ഞു ചിരിച്ചു. ആ തമാശ എനിക്ക് രുചിച്ചില്ലെന്ന്  കരുതിയാവാം, തുടർന്ന് പറഞ്ഞു. "അമൃതാ, നിനക്കറിയാത്തതല്ലല്ലോ.  ഒഴുകുന്നിടമെല്ലാം നദിക്കു സ്വന്തം. മറിച്ചല്ല. അവളെ ആശ്രയിക്കുന്നവർ, അത്രയ്ക്കും ആഗ്രഹിക്കുന്നവർ, അവളുടെ ഉള്ളറിയാൻ ശ്രമിക്കണം " " ഭയമാണ് ആനന്ദ്, മനുഷ്യർക്ക്‌ . ആർത്തി എന്ന് പറയാൻ പറ്റില്ല. ഉടമസ്ഥാവകാശം സ്ഥാപിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി പിടി വിട്ടു പോകുമോ എന്ന പേടി. മനുഷ്യൻ സ്വാർത്ഥനാകുന്നത് അവന്റെ അരക്ഷിതാവസ്ഥ കൊണ്ട് കൂടിയാണ് " "അതേ അരക്ഷിതാവസ്ഥയിലാണ് ഞാനും അമൃത, നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ. " എന്റെ കണ്ണുകളിൽ ഉത്തരം തിരയുകയാണ് അവൻ. ഇങ്ങോട്ടുള്ള എന്റ

ഒന്ന്

സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ നിരുപദ്രവകാരികളായ തെരുവ് നായ്ക്കളാണ് കൂട്ട്.. പേരിന് പോലും മറ്റൊരു ജീവിയെ  കാണാനില്ല..ആനന്ദ് ആറരയോടെയേ എത്തൂ. ഇവിടേയ്ക്കുള്ള  ആദ്യ ബസിന്റെ  സമയമാണത്. യാത്ര വിചാരിച്ചതിലും കഠിനമായിരുന്നു.  വരൾച്ചയുടെ നാട്ടിൽ നിന്നും  ഗവേഷണം മതിയാക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രധാന  ആശങ്ക തണുപ്പിനെക്കുറിച്ചായിരുന്നു.  വിറങ്ങലിച്ചിരിക്കേണ്ടി വന്നു രാത്രി വണ്ടിയിൽ . പ്രതിരോധത്തിനായി എടുത്തണിഞ്ഞതൊന്നും തന്നെ മതിയാവാത്ത അവസ്ഥ. പുറത്ത് മഞ്ഞോ മഴയോ എന്നൊന്നും  തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല. കൃത്യമായി വിളിച്ചുണർത്താൻ അലാറമുണ്ടായിട്ടും മയങ്ങാൻ കൂട്ടാക്കാതെ, അടഞ്ഞ തീവണ്ടിക്കൂട്ടിൽ, ചൂളം വിളികൾ എണ്ണിയെണ്ണിക്കിടന്നു. ഒറ്റയ്ക്കാണ് എന്ന ബോധം  ശക്തമാകുന്നത് ഇത്തരം സമയങ്ങളിലാണ്. ജോലി സംബന്ധമായ പറിച്ചു നടൽ മാത്രമല്ല ഈ വരവിന്റെ ഉദ്ദേശ്യം. ആനന്ദിനെ കാണേണ്ടതു കൊണ്ട് കൂടിയാണ്. വളരെക്കാലമായി അവൻ വിളിക്കുന്നുവെങ്കിലും, ആരോടെങ്കിലും അനുവാദം ചോദിച്ചു വാങ്ങേണ്ട ബാധ്യത ഇല്ലാതിരുന്നിട്ടു പോലും, ജോലിക്കാര്യം പറഞ്ഞല്ലാതെ ഇവിടേയ്ക്ക്  തുനിഞ്ഞിറങ്ങാൻ പ്രയാസമായിരുന്നു. പരിചിതമായ വഴികളിൽ നിന്നും മാറി നട

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

സ്കൂളിൽ പഠിക്കുന്ന കാലത്ത്  ദൂരദർശനിൽ മിന്നി മാഞ്ഞൊരു ബോറൻ സിനിമയുടെ  ഓർമ്മപ്പെടുത്തൽ  മാത്രമായിരുന്നു 'വാസ്തുഹാര ' എന്ന പേര്. കാലത്തിനനുസരിച്ചു പുതുക്കപ്പെട്ട കാഴ്ചാ ശീലങ്ങളോടെ, വർഷങ്ങൾക്കിപ്പുറം വീണ്ടും  കാണാനിരുന്നപ്പോൾ,  മുന്നിൽ തെളിഞ്ഞതോ, മനുഷ്യ വ്യഥയും ഹൃദയാർദ്രതയും സമാസമം ചാലിച്ചൊരുക്കിയ മിഴിവാർന്നൊരു  കലാസൃഷ്ടിയാണ്. അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ പിറവിയെടുക്കുന്ന പുതു രാഷ്ട്രങ്ങൾക്കൊപ്പം, പ്രാണ രക്ഷാർത്ഥം പലായനം ചെയ്യേണ്ടി വരുന്നൊരു ജനതയുണ്ട്, ഏതു കാലത്തും.  അങ്ങനെ കിഴക്കൻ ബംഗാളിൽ നിന്നും കൊൽക്കത്തയിലെ അഭയാർത്ഥി ക്യാമ്പുകളിൽ വന്നടിഞ്ഞ, നഗര പ്രാന്തങ്ങളിലെ കുടിലുകളിലും ഷെഡ്ഡുകളിലും ജീവിതം കരുപ്പിടിപ്പിക്കാൻ വിധിക്കപ്പെട്ട,  ഗതികെട്ട മനുഷ്യരെ  ഓർമ്മിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് . അനധികൃത കുടിയേറ്റക്കാരിൽ, പട്ടിക ജാതിയിൽപ്പെട്ടതും, കൃഷി ഉപജീവനമാർഗ്ഗമായതുമായ  കുടുംബങ്ങളെ ആൻഡമാൻ ദ്വീപിലേക്ക് പുനരധിവസിപ്പിക്കാനുള്ള  സർക്കാർ പദ്ധതിയുടെ  നടത്തിപ്പുകാരനാണ് മലയാളിയായ വേണു. ദ്വീപിലേക്ക് പറിച്ചു നടേണ്ടവരുടെ കണക്കെടുപ്പിൽ,  വേണു കാണുന്ന മുഖങ്ങൾ, ആരോഗ്യവാനായ പുരുഷൻ കുടുംബത്

നമ്മൾ

ഒരേ പുരാതന നക്ഷത്ര ധൂളികൾ നാമിരുവരും, ഒരേ തൂവലിൻ ചിറകുമായ് പാറുന്ന കൂടണയാ പറവകൾ ഒരേ സമുദ്രത്തെ ധ്യാനിച്ചു വേർ പിരിഞ്ഞൊഴുകിയ ജീവ ജലപാതത്തിൻ നിശബ്ദ കൈവഴികൾ നിഴലും നിലാവും വെയിലും വയൽപ്പൂവും നിധി പോൽ ഹൃദയത്തിലേറ്റിയവർ നിത്യതയെന്ന ശിഖരത്തിൻ ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം, നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ, ആർദ്രമാകുന്നു,  ജീവന്റെയാരണ്യകം അകമേ വിരിയുന്നു പാരിജാതം

മലമുകളിൽ

മലമുകളിൽ, മുകിൽ നനവുള്ള മണ്ണിൽ, മാലാഖമാരുടെ കൊലുസുകൾ തിരഞ്ഞലഞ്ഞത്, ആരുടെ കനവിലായിരുന്നു , എന്റെയോ നിന്റെയോ  ? പാതിരാവുദിക്കും വരെ കൈകോർത്തിരുന്നു കഥകൾ പറഞ്ഞതും കവിത മൂളി മലർന്നതും അകലെമിന്നി വിറയ്ക്കുമാകാശ മൂക്കുത്തികൾ നോക്കിയതിശയിച്ചതും ഇരുളിന്റെ പരിമളത്തിൽ പതിയേ, മിഴികൾ കൂമ്പിയടഞ്ഞതും ഉറക്കത്തിന്നടിത്തട്ടിൽ, എന്റെയുള്ളിൽ ചിണുങ്ങിയ, ഉറ്റവരില്ലാത്ത രാത്രിപക്ഷിയെ, നീ ഊഞ്ഞാലാട്ടിയുറക്കിയതും, പുലർച്ചേ, നമ്മെത്തഴുകിയ മാലാഖവിശറികൾ അകന്നകന്നു പോയതും എല്ലാം, നമ്മിലാരുടെ സ്വപ്നമായിരുന്നു ? എന്റെയോ നിന്റെയോ?

അകമേ എരിയുക

ആരെയോ അതിയായി സ്നേഹിച്ചു ഹൃദയം ചോർന്നൊലിക്കുമ്പോൾ, ഏകാകിത്വത്തിന്റെ മരുഭൂവിൽ നിശബ്ദം ചെന്നടിയുക ഒറ്റപ്പെടലിന്റെയുഗ്ര താപത്തിൽ സധൈര്യം വെന്തുരുകുക, കൃതജ്ഞതയുടെ ബാഷ്പധാരയിൽ മോഹമാം മണൽക്കൂനകളലിയിച്ചു കളയുക, ആരുടെയോ വിശുദ്ധ പ്രയാണത്തിലെ, പേരില്ലാത്തൊരു ദീപമാകുവാൻ സ്വയമൊരു സ്നേഹ ജ്വാലയായ് അന്ത്യം വരെയും നിന്നെരിയുക.

അനന്തതയിലേക്ക്...

പാതയോരത്തെ പഴയ സത്രത്തിൽ ആൾത്തിരക്കായിരുന്നു , രാത്രി തങ്ങാനൊരിടം, സൂക്ഷിപ്പുകാരൻ നീയും. മുഖസ്തുതിയും  മുന്തിരിച്ചാറും നൽകി പരിചിത മുഖങ്ങളെ സൽക്കരിച്ചപ്പോൾ, അജ്ഞാതയായ എന്നെ നീ കണ്ടില്ലെന്നു നടിച്ചു. ഉറ്റവർക്കായി നീയാലപിച്ച മധുര ഗീതം, ഹൃദയത്തിലേറ്റിയെങ്കിലും, നിനക്ക് ഞാനെന്റെ പുഞ്ചിരി  നിഷേധിച്ചു. ആർക്കോ വേണ്ടി അണിഞ്ഞൊരുങ്ങിയ വിദൂരതയിലെ ആകാശത്തോടൊപ്പം, അപൂർണയായി ഞാനും നേരം  വെളുപ്പിച്ചു പ്രഭാതമുണരും മുൻപേ, പടിയിറങ്ങിയ  എന്നെയും കാത്ത്, പാതയോരത്തു നീയുണ്ടായിരുന്നു അനന്തതയിലേക്ക്, ഒരുമിച്ചൊരു യാത്ര  തുടങ്ങാൻ..