നമ്മൾ
ഒരേ പുരാതന നക്ഷത്ര ധൂളികൾ നാമിരുവരും, ഒരേ തൂവലിൻ ചിറകുമായ് പാറുന്ന കൂടണയാ പറവകൾ ഒരേ സമുദ്രത്തെ ധ്യാനിച്ചു വേർ പിരിഞ്ഞൊഴുകിയ ജീവ ജലപാതത്തിൻ നിശബ്ദ കൈവഴികൾ നിഴലും നിലാവും വെയിലും വയൽപ്പൂവും നിധി പോൽ ഹൃദയത്തിലേറ്റിയവർ നിത്യതയെന്ന ശിഖരത്തിൻ ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം, നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ, ആർദ്രമാകുന്നു, ജീവന്റെയാരണ്യകം അകമേ വിരിയുന്നു പാരിജാതം