അവനും അവളും (3)
ആറു മണിയുടെ കലപിലകളിൽ തനിയെ ഉണർന്നു...
അടുത്ത് അമ്മയിരുപ്പുണ്ടായിരുന്നു.. ഈ മുറിയിൽ താഴെ വിരിച്ചുള്ള അമ്മയുടെ കിടപ്പു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ തുടങ്ങിയതാണ്. അക്കാലത്തെ പാതി ഓർമകളെ എനിക്കുള്ളൂ.. ഇത്തിരി ബോധം വന്നു എന്നത് കൊണ്ട് മാത്രം വീട്ടിലേക്കു തിരികെ വരാൻ ഭാഗ്യമുണ്ടായെന്ന് പറയാം... അമ്മയുടെ ഓരോ നിമിഷവും എനിക്ക് ചുറ്റുമായിരുന്നു. എങ്ങനെയെങ്കിലും എന്നേ പഴയ ഞാനാക്കാൻ കൊണ്ടു പിടിച്ച ശ്രമം. ഒരുപക്ഷെ ആ വിധം മുന്നോട്ട് പോയിരുന്നെങ്കിൽ അമ്മ ആഗ്രഹിക്കും പോലെ ഞാൻ സുഖപ്പെട്ടേനെ.. നിർദ്ദയം ചിലർ പറഞ്ഞ വാക്കുകൾ, അമ്മയുടെ ശക്തി മുഴുവനും ചോർത്തിക്കളഞ്ഞു. എത്രയോ രാത്രികൾ അമ്മയുടെ കണ്ണുനീരായിരുന്നു എനിക്ക് താരാട്ട്..പിന്നീട്
കല്ല് പോലുള്ള അകവും മുഖവുമായി അമ്മ എല്ലാത്തിനെയും നേരിട്ടു.. എന്നെയും.
ഇന്നിപ്പോൾ അമ്മ കരഞ്ഞു കൊണ്ട് എന്നേ തന്നെ നോക്കിയിരിക്കുകയായിരുന്നു .. നെറ്റിയിൽ ഒരുമ്മ തന്നിട്ട് എന്റെ മോൾ മിടുക്കിയാണെന്നും പറഞ്ഞു പോയി...വീണ്ടും എന്റെ കൺപീലികൾ നനഞ്ഞൊട്ടി..
.....
ഈ ദിവസത്തെക്കുറിച്ച് എനിക്കേറെ പ്രതീക്ഷകൾ ഉണ്ട്.... ഹൃദയ താളത്തിനൊപ്പം എന്റെയിന്ദ്രിയങ്ങളും നൃത്തം വെച്ചു തുടങ്ങിയിരിക്കുന്നു.
എനിക്ക് ഒരുപാട് ഡയറികൾ ഉണ്ട്.. ഓർമ്മകൾ കൈമോശം വരുമെന്ന് ഊഹിച്ചിരുന്നോ ഞാനന്നേ ? അത്ര വിശദമായിട്ടാണ് ഓരോ വിചാരവും വരച്ചിട്ടിരിക്കുന്നതും.. പല പ്രായത്തിൽ എഴുതിയവ...ആദ്യം മുതലേ അറിയണമല്ലോ എന്നെ.. കൗതുകം തോന്നി, നിഷ്കളങ്കമായ ആത്മവിശ്വാസത്തോടെ സ്വപ്നം കാണുന്ന ചെറിയ പെൺകുട്ടിയെ പരിചയപ്പെട്ടപ്പോൾ. ഇത്രയും ധൈര്യമോ?
വിഷാദം ചാപ്പ കുത്തിയ മുഖമുള്ള കൗമാരക്കാരിയെ കണ്ടുമുട്ടിയപ്പോൾ ഉള്ളു പിടഞ്ഞു.
ചിത്രം വരച്ചുള്ള അവളുടെ സ്വയം സാന്ത്വനിപ്പിക്കൽ ആശ്വാസമേകി.... നിറങ്ങളും നിഴലുകളും അവൾക്കു കൂട്ടുണ്ടല്ലോ..
ഇനിയാണ് എനിക്കറിയേണ്ട കാര്യങ്ങൾ.
താരതമ്യേന ഗൗരവക്കാരിയായ ഒരു ഇരുപതുകാരിയിൽ എത്തിയപ്പോൾ ഇവൾ എത്രയോ മാറിപ്പോയി എന്നാണ് തോന്നിയത്.. മുറിപ്പെടാതിരിക്കാനായി എടുത്തണിയുന്നതാണോ ഈ കവചം?
പല കൂട്ടുകാർ, ചിരിയുടെ കൂടിച്ചേരലുകളിലും ഒറ്റയ്ക്കായി പോകുന്ന അവളുടെ വ്യക്തിത്വം.
പിന്നെ അവൻ... അവനെ പറ്റി എഴുതിയിരിക്കുന്നതിലും അധികം ചിത്രങ്ങളാണ്.. വെറുതെയല്ല ആ മുഖം ഭൂതകാലത്തിലേക്കുള്ള താക്കോലായത്..
അവനാണ് ആദ്യം അവളോട് കൂട്ടുകൂടാൻ വന്നത്... ക്ലാസ്സിൽ ഇഷ്ടമുള്ള ആർക്കെങ്കിലും കത്തെഴുതാനുള്ള കളിയിൽ അവൻ എഴുതിയത് അവൾക്കാണ്. അവളുടെ ഗൗരവമുള്ള മുഖ ഭാവം ഇഷ്ടമായി എന്ന് തുടങ്ങുന്ന ഏതാനും വരികൾ ഡയറിയിൽ പിൻ ചെയ്തു വെച്ചിരിക്കുന്നു. മറ്റൊരു ചുറ്റുപാടിൽ വളർന്നു വലുതായവന് അവളുടെ രീതികൾ ഇഷ്ടപ്പെട്ടത് സ്വാഭാവികം... പ്ലസ് ടു വരെ പഠിച്ച സ്കൂളുകളെക്കുറിച്ചും കൂട്ടുകാരെപ്പറ്റിയും അവൻ വാതോരാതെ സംസാരിച്ചിരുന്നു... അവൻ വളർന്ന നാടിന്റെ തിരക്കുകളെക്കുറിച്ചും അവിടത്തേതായി അവൾ ഇഷ്ടപ്പെട്ടിരുന്ന നൃത്തത്തെ കുറിച്ചുമെല്ലാം..
അവൾക്കു പ്രിയപ്പെട്ട ഹിന്ദി സിനിമ ഗാനങ്ങളുടെ അർത്ഥം പറഞ്ഞു കൊടുത്തു കൊണ്ടു കൂടെയിരുന്നു... ഉള്ളിൽ തോന്നിയ ഇഷ്ടത്തിന്റെ ഒരു ശതമാനം പോലും പുറത്ത് കാണിക്കാതെ അവൾ നിർമമയായി എല്ലാം കേട്ടിരുന്നു.. അവന്റെ റെക്കോർഡ് ബുക്ക് വരച്ചു തരുമോ എന്നുള്ള ചോദ്യങ്ങളെ നിസാരമായി അവഗണിച്ചു.. തീരെ പക്വതയില്ലാത്തതെന്ന് അവന്റെ സ്വഭാവത്തെ പരിഹസിച്ചു.... സ്നേഹത്തോടെ പറയുന്ന ഒരു വാക്കിൽ തന്റെ ഹൃദയം വെളിപ്പെടുമോ എന്ന് ഭയന്ന് കഴിവതും മൗനിയായി...
ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവൻ അകലാൻ തുടങ്ങി...പരസ്യമായ സ്നേഹപ്രകടനങ്ങളും കരുതലും കൊണ്ടു നിത്യ അവനോടു അടുത്തു കൊണ്ടിരുന്ന സമയം..... ഒരുമിച്ചുള്ള അവസാനത്തെ സ്റ്റഡി ടൂറിന്റെ സമയമായപ്പോഴേക്കും അവനും നിത്യയും ക്ലാസ്സിലെ പ്രണയ ജോഡികളെന്ന് പേരെടുത്തു കഴിഞ്ഞിരുന്നു... ആഗ്രഹങ്ങളില്ലാതിരുന്നതിനാൽ അവൾ അപ്പോഴും ശാന്തമായി അവളുടെ കോണിൽ കഴിഞ്ഞു.
അവൾക്കതിനു കഴിയുമായിരിക്കും. പക്ഷെ എനിക്ക് തീരെ പറ്റുന്നില്ലല്ലോ.. എന്തിനായിരുന്നു സ്വന്തം മുഖം മറച്ചു പിടിച്ചുള്ള ആ നാട്യം? സ്നേഹത്തിന്റെ മുറിവുകൾ ഭയന്ന് പിൻവാങ്ങിയവൾക്കു മറവിയുടെ മരവിപ്പാണല്ലോ കാലം കാത്തു വെച്ചത്?
അടുത്ത് അമ്മയിരുപ്പുണ്ടായിരുന്നു.. ഈ മുറിയിൽ താഴെ വിരിച്ചുള്ള അമ്മയുടെ കിടപ്പു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ തുടങ്ങിയതാണ്. അക്കാലത്തെ പാതി ഓർമകളെ എനിക്കുള്ളൂ.. ഇത്തിരി ബോധം വന്നു എന്നത് കൊണ്ട് മാത്രം വീട്ടിലേക്കു തിരികെ വരാൻ ഭാഗ്യമുണ്ടായെന്ന് പറയാം... അമ്മയുടെ ഓരോ നിമിഷവും എനിക്ക് ചുറ്റുമായിരുന്നു. എങ്ങനെയെങ്കിലും എന്നേ പഴയ ഞാനാക്കാൻ കൊണ്ടു പിടിച്ച ശ്രമം. ഒരുപക്ഷെ ആ വിധം മുന്നോട്ട് പോയിരുന്നെങ്കിൽ അമ്മ ആഗ്രഹിക്കും പോലെ ഞാൻ സുഖപ്പെട്ടേനെ.. നിർദ്ദയം ചിലർ പറഞ്ഞ വാക്കുകൾ, അമ്മയുടെ ശക്തി മുഴുവനും ചോർത്തിക്കളഞ്ഞു. എത്രയോ രാത്രികൾ അമ്മയുടെ കണ്ണുനീരായിരുന്നു എനിക്ക് താരാട്ട്..പിന്നീട്
കല്ല് പോലുള്ള അകവും മുഖവുമായി അമ്മ എല്ലാത്തിനെയും നേരിട്ടു.. എന്നെയും.
ഇന്നിപ്പോൾ അമ്മ കരഞ്ഞു കൊണ്ട് എന്നേ തന്നെ നോക്കിയിരിക്കുകയായിരുന്നു .. നെറ്റിയിൽ ഒരുമ്മ തന്നിട്ട് എന്റെ മോൾ മിടുക്കിയാണെന്നും പറഞ്ഞു പോയി...വീണ്ടും എന്റെ കൺപീലികൾ നനഞ്ഞൊട്ടി..
.....
ഈ ദിവസത്തെക്കുറിച്ച് എനിക്കേറെ പ്രതീക്ഷകൾ ഉണ്ട്.... ഹൃദയ താളത്തിനൊപ്പം എന്റെയിന്ദ്രിയങ്ങളും നൃത്തം വെച്ചു തുടങ്ങിയിരിക്കുന്നു.
എനിക്ക് ഒരുപാട് ഡയറികൾ ഉണ്ട്.. ഓർമ്മകൾ കൈമോശം വരുമെന്ന് ഊഹിച്ചിരുന്നോ ഞാനന്നേ ? അത്ര വിശദമായിട്ടാണ് ഓരോ വിചാരവും വരച്ചിട്ടിരിക്കുന്നതും.. പല പ്രായത്തിൽ എഴുതിയവ...ആദ്യം മുതലേ അറിയണമല്ലോ എന്നെ.. കൗതുകം തോന്നി, നിഷ്കളങ്കമായ ആത്മവിശ്വാസത്തോടെ സ്വപ്നം കാണുന്ന ചെറിയ പെൺകുട്ടിയെ പരിചയപ്പെട്ടപ്പോൾ. ഇത്രയും ധൈര്യമോ?
വിഷാദം ചാപ്പ കുത്തിയ മുഖമുള്ള കൗമാരക്കാരിയെ കണ്ടുമുട്ടിയപ്പോൾ ഉള്ളു പിടഞ്ഞു.
ചിത്രം വരച്ചുള്ള അവളുടെ സ്വയം സാന്ത്വനിപ്പിക്കൽ ആശ്വാസമേകി.... നിറങ്ങളും നിഴലുകളും അവൾക്കു കൂട്ടുണ്ടല്ലോ..
ഇനിയാണ് എനിക്കറിയേണ്ട കാര്യങ്ങൾ.
താരതമ്യേന ഗൗരവക്കാരിയായ ഒരു ഇരുപതുകാരിയിൽ എത്തിയപ്പോൾ ഇവൾ എത്രയോ മാറിപ്പോയി എന്നാണ് തോന്നിയത്.. മുറിപ്പെടാതിരിക്കാനായി എടുത്തണിയുന്നതാണോ ഈ കവചം?
പല കൂട്ടുകാർ, ചിരിയുടെ കൂടിച്ചേരലുകളിലും ഒറ്റയ്ക്കായി പോകുന്ന അവളുടെ വ്യക്തിത്വം.
പിന്നെ അവൻ... അവനെ പറ്റി എഴുതിയിരിക്കുന്നതിലും അധികം ചിത്രങ്ങളാണ്.. വെറുതെയല്ല ആ മുഖം ഭൂതകാലത്തിലേക്കുള്ള താക്കോലായത്..
അവനാണ് ആദ്യം അവളോട് കൂട്ടുകൂടാൻ വന്നത്... ക്ലാസ്സിൽ ഇഷ്ടമുള്ള ആർക്കെങ്കിലും കത്തെഴുതാനുള്ള കളിയിൽ അവൻ എഴുതിയത് അവൾക്കാണ്. അവളുടെ ഗൗരവമുള്ള മുഖ ഭാവം ഇഷ്ടമായി എന്ന് തുടങ്ങുന്ന ഏതാനും വരികൾ ഡയറിയിൽ പിൻ ചെയ്തു വെച്ചിരിക്കുന്നു. മറ്റൊരു ചുറ്റുപാടിൽ വളർന്നു വലുതായവന് അവളുടെ രീതികൾ ഇഷ്ടപ്പെട്ടത് സ്വാഭാവികം... പ്ലസ് ടു വരെ പഠിച്ച സ്കൂളുകളെക്കുറിച്ചും കൂട്ടുകാരെപ്പറ്റിയും അവൻ വാതോരാതെ സംസാരിച്ചിരുന്നു... അവൻ വളർന്ന നാടിന്റെ തിരക്കുകളെക്കുറിച്ചും അവിടത്തേതായി അവൾ ഇഷ്ടപ്പെട്ടിരുന്ന നൃത്തത്തെ കുറിച്ചുമെല്ലാം..
അവൾക്കു പ്രിയപ്പെട്ട ഹിന്ദി സിനിമ ഗാനങ്ങളുടെ അർത്ഥം പറഞ്ഞു കൊടുത്തു കൊണ്ടു കൂടെയിരുന്നു... ഉള്ളിൽ തോന്നിയ ഇഷ്ടത്തിന്റെ ഒരു ശതമാനം പോലും പുറത്ത് കാണിക്കാതെ അവൾ നിർമമയായി എല്ലാം കേട്ടിരുന്നു.. അവന്റെ റെക്കോർഡ് ബുക്ക് വരച്ചു തരുമോ എന്നുള്ള ചോദ്യങ്ങളെ നിസാരമായി അവഗണിച്ചു.. തീരെ പക്വതയില്ലാത്തതെന്ന് അവന്റെ സ്വഭാവത്തെ പരിഹസിച്ചു.... സ്നേഹത്തോടെ പറയുന്ന ഒരു വാക്കിൽ തന്റെ ഹൃദയം വെളിപ്പെടുമോ എന്ന് ഭയന്ന് കഴിവതും മൗനിയായി...
ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവൻ അകലാൻ തുടങ്ങി...പരസ്യമായ സ്നേഹപ്രകടനങ്ങളും കരുതലും കൊണ്ടു നിത്യ അവനോടു അടുത്തു കൊണ്ടിരുന്ന സമയം..... ഒരുമിച്ചുള്ള അവസാനത്തെ സ്റ്റഡി ടൂറിന്റെ സമയമായപ്പോഴേക്കും അവനും നിത്യയും ക്ലാസ്സിലെ പ്രണയ ജോഡികളെന്ന് പേരെടുത്തു കഴിഞ്ഞിരുന്നു... ആഗ്രഹങ്ങളില്ലാതിരുന്നതിനാൽ അവൾ അപ്പോഴും ശാന്തമായി അവളുടെ കോണിൽ കഴിഞ്ഞു.
അവൾക്കതിനു കഴിയുമായിരിക്കും. പക്ഷെ എനിക്ക് തീരെ പറ്റുന്നില്ലല്ലോ.. എന്തിനായിരുന്നു സ്വന്തം മുഖം മറച്ചു പിടിച്ചുള്ള ആ നാട്യം? സ്നേഹത്തിന്റെ മുറിവുകൾ ഭയന്ന് പിൻവാങ്ങിയവൾക്കു മറവിയുടെ മരവിപ്പാണല്ലോ കാലം കാത്തു വെച്ചത്?
അടിപൊളി
ReplyDelete😊🥰
Deleteഅന്തർമുഖരായ ചിലരുണ്ട് നമുക്കിടയിൽ അവരുടെ നഷ്ടങ്ങളെ നമ്മൾ അന്വേഷിക്കുക പോലുമില്ല... ഇത് മറ്റൊരു രീതിയിൽ ചിന്തിക്കുന്നു... നഷ്ടപ്പെട്ടുപോയ ഞാൻ എങ്ങനെ ഉള്ളതായിരുന്നു..ഓരോ കാലങ്ങളിലും അടയാളപ്പെടുത്തിയ സ്വന്തം വരികലിലൂടെ സ്വയം തിരയുന്ന കഥാപാത്രം... ഓരോ ഭാഗവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു....
ReplyDeleteആനന്ദേ 🤪😜😛😆🤣😝😡😏😀🦚😒🦚😒🦚🌾
Deleteഒത്തിരി സന്തോഷം ആനന്ദ് ഈ ഈ അഭിപ്രായത്തിനു... 😊
DeleteThis is by far my most favourite chapter. Keep up the good work. Waiting for more.
ReplyDelete😊❤️
Deleteആകാംക്ഷാഭരിതമായി വായിച്ചു വരുന്നു.
ReplyDeleteവായന വേഗം തീരുന്നത് കല്ലുകടിയാകുന്നുണ്ട്.
ധിറുതി പിടിച്ചുള്ള എഴുത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്. വായിച്ചതിൽ ഒത്തിരി സന്തോഷം ☺️
Deleteശ്ശോ ബാക്കി എവിടെ ??????
ReplyDeleteബാക്കി എഴുതാനുള്ള മൂഡ് പോയി. അതാ 😊
Deleteഭാഗംരണ്ടും മൂന്നും കൂടി വായിച്ചു. നല്ല ഭാവതീവ്രമായ കഥ. ഈ കൺസിസ്റ്റൻസി തുടരണം. ഈ ഭാഗം നന്നേ ചെറുതായതു പോലെയോ അപൂർണ്ണമായതുപോലെയോ ഒക്കെ തോന്നുന്നുണ്ട്. അല്പം കൂടി നീളവും പൂർണ്ണമായ സ്വത്വവുമുള്ള രീതിയിൽ ഓരോ ഭാഗവും അവതരിപ്പിച്ചെങ്കിൽ കൂടുതൽ നന്നായേനെ.
ReplyDeleteപ്രോത്സാഹനത്തിനും നിർദേശങ്ങൾക്കും ഏറെ നന്ദി.ഉൾക്കൊള്ളുന്നു. 😊
Deleteആദ്യമായാണ് ഇവിടെ.
ReplyDeleteസ്മൃതി നാശത്തിൽ നിന്ന് ഓർമ്മകൾക്ക്
ജീവനുണ്ടായിരുന്ന ഒരു കാലത്തിലേക്ക് ചെന്ന് കണ്ടെടുക്കുന്നവയെല്ലാം മനോഹരമായി പറയുന്നു.
സലാം
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 😊
Deleteഫോളോ ചെയ്യാൻ പറ്റുന്നില്ല
ReplyDeleteഎന്താണ് പ്രശ്നം എന്ന് മനസിലാവുന്നില്ല. ഒന്നുകൂടി നോക്കട്ടെ.. ☺️
Deleteഈ കഥയിലെ പെൺകുട്ടി എന്റെ ക്ളാസിലും ഉണ്ടായിരുന്നു. അവൾ ആ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ!
ReplyDeleteഅങ്ങനെ പറയാത്ത എത്രയോ കാര്യങ്ങൾ ഉണ്ടാവാം ☺️ അതല്ലേ അതിന്റെ ഭംഗിയും. വായിച്ചതിൽ സന്തോഷം ☺️
Deleteശ്ശെടാ ....@കൊച്ചു
Deleteപറയാതെ അറിയാത്തവർ വിരളമാണ് അല്ലേ? പഴയ കാലഘട്ടങ്ങളിൽ ഇത്തരം മുഖങ്ങളെ ഒത്തിരി കാണാൻ പറ്റുമായിരുന്നു. നല്ലെഴുത്ത് തുടരണം
ReplyDeleteചിലരുടെ അന്തർമുഖതയും ഉൾവലിവും മൂലം ഏറ്റവും അടുത്തു നിൽക്കുന്നവർക്ക് പോലും അവരുടെ ഉള്ളു പിടികിട്ടാതെ വരുന്നു. അപ്പോൾ നഷ്ടങ്ങൾ സ്വാഭാവികം. സ്നേഹം ഗൗരി ☺️
Deleteഞാനിങ്ങനെ ഇഷ്ടമുള്ളവർക്ക് എത്ര കത്തെഴുതിയതാ എന്നിട്ടും ഇതുപോലൊരു പോസ്റ്റ് ഇടാൻ തോന്നിയില്ലല്ലോ :-D
ReplyDeleteകഥ രസകരമായി വരുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ബാക്കി ഭാഗങ്ങൾ കൂടി ഇടണേ. രസച്ചരട് മുറിഞ്ഞുപോകുന്നതിനുമുമ്പേ, വായന തുടരാൻ വേണ്ടിയാണ്.
Book, Plus two - ഈ വാക്കുകൾ ദയവായി മലയാളത്തിൽ ആക്കുക :-)
തൽക്കാലത്തേക്ക് ഇത് ഇവിടെ അവസാനിക്കുകയാണ് ☺️ തിരുത്താം ആ വാക്കുകൾ. വായനക്ക് നന്ദി 😊
Deleteതുടരുവാനുള്ള രംഗങ്ങൾ മനസ്സിലേയ്ക്ക് തെളിഞ്ഞു വരട്ടേ! തീർച്ചയായും 'അവൾ' അനുവാചക മനസിൽ ദു:ഖപുത്രിയായി നിലക്കൊള്ളുന്നുണ്ട്! ആശംകൾ
ReplyDeleteപ്രോത്സാഹനത്തിന് ഒത്തിരി നന്ദി, sir. ☺️
Deleteമറവിയുടെ മരവിപ്പിലും
ReplyDeleteഅൽമിത്ര ആ ഓർമ്മങ്ങൾ
നന്നായി പങ്കുവെച്ചു കേട്ടോ
വളരെ സന്തോഷം ☺️
Delete